വന്യജീവി ആക്രമണം: ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കാന്‍ നിര്‍ദേശിക്കും- രാഹുല്‍ ഗാന്ധി എം.പി

0

അന്തര്‍ സംസ്ഥാന വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങളില്‍ വന്യജീവികള്‍ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് തമിഴ്‌നാട്- കര്‍ണ്ണാട അധികൃതരുമായി ചര്‍ച്ച നടത്തിയതായും ഔദ്യോഗിക തലത്തില്‍ അന്തര്‍ സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കാനും ജില്ലാ കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി നിര്‍ദേശം നല്‍കി.ജില്ലയില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നല്‍കാന്‍ റവന്യൂ – വനം വകുപ്പുകള്‍ ഇടപെടല്‍ നടത്തണമെന്നും എം.പി പറഞ്ഞു.

 

ജില്ലയില്‍ കാട്ടാന ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീട് സന്ദര്‍ശിച്ച് തോല്‍പ്പെട്ടി, പുളിഞ്ഞാല്‍ എന്നിവിടങ്ങളില്‍ കാട്ടാനാക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബാഗംങ്ങളെ നേരില്‍ കണ്ട ശേഷം കല്‍പ്പറ്റ പി.ഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ നടന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. മാനന്തവാടി ഗവ മെഡിക്കല്‍ കോളെജില്‍ വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ ക്യാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് എം.പി നിര്‍ദ്ദേശം നല്‍കി. രാഹുല്‍ ഗാന്ധി എം.പി യുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ കെ.സി വേണു ഗോപാല്‍ എം.പി, എം.എല്‍.എ മാരായ ടി.സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പോലീസ് മേധാവി ടി.നാരായണന്‍, സബ് കളക്ടര്‍ മിസല്‍ സാഗര്‍ ഭരത്, എ.ഡി.എം കെ. ദേവകി, സൗത്ത് ഡി.എഫ്.ഒ ഷജ്‌ന കരീം, നോര്‍ത്ത് ഡിഎഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!