കാട്ടാനാക്രമണത്തില്‍ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

0

പാക്കം കാരേരിക്കുന്ന് നായ്ക്ക കോളനിയിലെ വിജയന്‍ – കമലാക്ഷി ദമ്പതികളുടെ മകന്‍ ശരത് (14)ആണ് പരിക്കേറ്റത്.
കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ കോളനിക്ക് സമീപം വെച്ചാണ് കാട്ടാന ആക്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം രാത്രി 8 മണിക്കാണ് സംഭവം. കാട്ടാന കുട്ടിയെ തുമ്പികൈ കൊണ്ട് എടുത്ത് എറിയുകയാണ്

വീട്ടില്‍ നിന്നും 500 മീറ്റര്‍ ദൂരെയുള്ള കടയില്‍ നിന്നും വീട്ടിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങി വരികയായിരുന്ന കുട്ടി ഇരുട്ടില്‍ കാട്ടാന നില്‍ക്കുന്നത് കണ്ടില്ല. കോളനിക്ക് തൊട്ടടുത്ത് എത്തിയപ്പോഴാണ് ആന കുട്ടിയെ ആക്രമിച്ചത്. സന്ധ്യ സമയങ്ങളില്‍ കോളനിയില്‍ പലപ്പോഴും ശബ്ദ കോലാഹലങ്ങള്‍ ഉണ്ടാകാറുള്ളതിനാല്‍ ആരും ഈ സംഭവം അറിഞ്ഞില്ല ..കാട്ടാന കുട്ടിയെ എടുത്ത് എറിയുകയാണ് ഉണ്ടായത് . മണിക്കൂറുകള്‍ക്കു ശേഷം വീട്ടുകാര്‍ കുട്ടി കടയില്‍ നിന്നും തിരിച്ചുവന്നില്ല എന്നറിഞ്ഞ് അന്വേഷിച്ച് കടയില്‍ എത്തിയപ്പോഴാണ് കുട്ടി സാധനങ്ങള്‍ വാങ്ങി നേരത്തെ പോയിരുന്നു എന്ന് കാര്യം കടയുടമ ഇവരോട് പറഞ്ഞത്. തുടര്‍ന്ന് കോളനി നിവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് കോളനിക്ക് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ഒരു കാപ്പിയുടെ ചുവട്ടില്‍ കുട്ടി രക്തം വാര്‍ന്ന് കിടക്കുന്നത് കണ്ടത്. വിവരം അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ പുല്‍പ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ശരത് പുല്‍പ്പള്ളി വിജയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആണ് .

 

Leave A Reply

Your email address will not be published.

error: Content is protected !!