നാടു വിറപ്പിച്ച കരടിയെ വനംവകുപ്പ് തുരത്തി

0

കഴിഞ്ഞ രാത്രി 10 മണിയോടെ നെയ്ക്കുപ്പ ചെഞ്ചടി വനത്തിലേക്ക് കരടിയെ തുരത്തിയതായി വനം വകുപ്പ് അധികൃതര്‍.രാത്രി നെയ്ക്കുപ്പ പാലത്തിന് സമീപം എത്തിയ കരടി മെയിന്‍ റോഡിലൂടെ കടന്ന് ചെഞ്ചടി വയലില്‍ എത്തി. തുടര്‍ന്ന്‌വനത്തിലേക്ക് തുരത്തുകയായിരുന്നു.നാല് ദിവസം ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരടി നെയ്ക്കുപ്പ വനത്തില്‍ കയറിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ആശ്വാസത്തിലാണ്.

 

പനമരം ഭാഗത്ത് നിന്നും പാതിരിയമ്പത്ത് എത്തിയ കരടി രാത്രി 10 മണിയോടെയാണ് നെയ്ക്കുപ്പ പാലത്തിന് സമീപം എത്തിയത് ബസ്സ് ജീവനക്കാരനായ ഊന്നുകല്ലേല്‍ ഷിബു ജോലി കഴിഞ്ഞ് വരുന്നതിനിടയില്‍ മെയിന്റോഡിലൂടെ നടന്ന് വരുന്ന കരടിയുടെ മുന്‍മ്പില്‍ നിന്നും തലനാരിഴക്കാണ് രക്ഷപെട്ടത്.ഇദ്ദേഹം ബഹളം വെച്ചതോടെ ആളുകള്‍ വീടുകള്‍ക്ക് മുന്‍മ്പില്‍ലൈറ്റ് തെളിച്ചു.തുടര്‍ന്ന് കരടി തോട്ടത്തിലൂടെ കടന്ന് ചെഞ്ചടി വയലില്‍ എത്തി.വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. കരടിയെ നിരീക്ഷിക്കുന്നതിനിടെയാണ് വയലിനരികില്‍ താമസിക്കുന്ന നടവയലില്‍ മെസ്സ് നടത്തുന്ന സഹദേവന്റെ വീട്ടുമുറ്റത്ത് കൂടി കരടി കാട്ടിലേക്ക് കയറിയതെന്ന് സഹദേവന്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!