എംപി സ്ഥാനമില്ലെങ്കിലും വയനാട്ടുകാരുമായുള്ള ബന്ധം മുറിയില്ലെന്ന് രാഹുല്‍ഗാന്ധി

0

ലോക്‌സഭ അംഗത്വത്തില്‍ നിന്ന് അയാഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാഡിക്ക് യു. ഡി. എഫിന്റെ നേതൃത്വത്തില്‍ നല്‍കിയ ആവേശകരമായ സ്വീകരണത്തില്‍ ആയിരങ്ങള്‍ അണി നിരന്നു.വികാരനിര്‍ഭരമായിരുന്ന സ്വീകരണത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഏറെ വൈകാരീകമായാണ് മറുപടി പ്രസംഗം നടത്തിയത്. പാര്‍ട്ടി പതാകക്ക് പകരം, അണികള്‍ ദേശീയ പതാകയാണ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കിയത്.
പോലീസിനെ അയച്ചാലും, വീടൊഴിപ്പിച്ചാലും, തുറങ്കിലടച്ചാല്‍ പോലും
എത്ര അയോഗ്യനാക്കിയാലും ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടിരിക്കും എന്ന് ഉറക്കെ പ്രഖ്യാപിച്ച് രാഹുല്‍ ഗാഡിയും പ്രിയങ്കയും സംസാരിച്ചത്.
ഭരണകൂടവും പ്രധാനമന്ത്രിയും
ഒരാള്‍ക്ക് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും
രാഹുല്‍ നിലകൊള്ളുന്നത് രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയാണന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
തന്റെ സഹോദരനെ വയനാട് കുടുംബാംഗമായി ഏറ്റെടുത്തതില്‍ നന്ദിയുണ്ടന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

വയനാടിന്റെ ആസ്ഥാനമായ കല്പറ്റയില്‍ നടന്ന റോഡ് ഷോക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി സ്വീകരണ വേദിയിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍, കെ. സുധാകരന്‍, വി.ഡി. സതീശന്‍, ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍ കെ. മുരളീധരന്‍, രമേശ് ചെന്നിത്തല സാദീഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞാലിക്കുട്ടി എന്നീ യു.ഡി. എഫ്. നേതാക്കളും, ചെറു വയല്‍ രാമന്‍, പി. സുരേന്ദ്രന്‍, കൈതപ്രം ദാമോധരന്‍ നമ്പൂതിരി, ജോയ് മാത്യു എന്നീ സംസ്‌കാരിക നായകരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലയിലെ പ്രവര്‍ത്തകരാണ് വൈകാരികയായും ആവേശം വാനോളം ഉയര്‍ത്തിയും സ്വീകരണ യോഗത്തില്‍ പങ്കെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!