മകന്റെ കൈയിൽ ലഹരി പാക്കറ്റ് നൽകാൻ ശ്രമിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചതായും പരാതി
മകന്റെ കൈയിൽ ലഹരി പാക്കറ്റ് നൽകാൻ ശ്രമിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയെ സ്ഥാപന ഉടമ ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചതായും പരാതി. പരിക്കേറ്റ മാനന്തവാടി പിലാക്കാവ് നമ്പ്യാർ തൊടിയിൽ റഷീദിന്റെ ഭാര്യ സജ്ന ജില്ലാ ആശുപത്രിയിൽ ചിക്കിത്സയിൽ. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം പരാതിക്കാരനായ കച്ചവടകരന്റെ കെട്ടിടത്തിലാണ് റഷീദും കുടുംബവും താമസം. കച്ചവടകാരനായ കെട്ടിട ഉടമ തന്റെ ഏഴ് വയസുള്ള മകന്റെ കൈയിൽ ലഹരി പാക്കറ്റ് നൽകാൻ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോൾ കെട്ടിട ഉടമ കൂടിയായ കച്ചവടക്കാരൻ ആദ്യം തന്റെ ക്വാട്ടേഴ്സിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിച്ചതായും പിന്നീട് തന്നെ കൊല്ലമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്ന് ആശുപത്രിയിൽ കഴിയുന്ന സജ്ന പറഞ്ഞു. മാനന്തവാടി പോലീസ് കേസ് എടുത്ത് അന്വോഷിച്ചുവരുന്നു.അതെ സമയം ആരോപണം അടിസ്ഥാന രഹിതമെന്ന് പരാതിക്കാരനും പറയുന്നു.