വൈത്തിരി റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന കേസില്‍ പ്രതി പിടിയില്‍. 17 വര്‍ഷത്തോളം വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.ഇന്റര്‍പോളിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ചാണ് പ്രതിയെ പിടികൂടിയത്. സൗദി-ഒമാന്‍ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മലപ്പുറം മോങ്ങം സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്.
വൈത്തിരിയിലെ റിസോര്‍ട്ട് ഉടമയെ കാറിനുള്ളില്‍ വെച്ച് അടിച്ച് കൊലപ്പെടുത്തി ശേഷം കൊക്കയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിന്റെ മുഖ്യ ആസൂത്രകനായി പ്രവര്‍ത്തിച്ച പ്രതിയാണ് ഇന്റര്‍പോളിന്റെ സഹായത്തോടെ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. ക്രൈംബ്രാഞ്ച് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയും സംഘവും പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചു. 17 വര്‍ഷം അദ്ദേഹം ഒളിവില്‍ കഴിഞ്ഞെങ്കിലും മറ്റ് വിമാനത്താവളങ്ങള്‍ വഴി അദ്ദേഹം കേരളത്തിലെത്തി വീട്ടിലേക്ക് പോകുന്നുണ്ടായിരുന്നു. ഇതിനിടെ, മറ്റൊരു അഡ്രസ് ഉപയോഗിച്ച പാസ് പോര്‍ട്ട് പുതുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രൈം ബ്രാഞ്ചിനെ ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നത്. പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. കോഴിക്കോട് താമരശ്ശേരി കോടതിയില്‍ പ്രതിയെ ഹാജരാക്കും.
2006ലാണ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വൈത്തിരി റിസോര്‍ട്ട് ഉടമ വൈത്തിരി റിസോര്‍ട്ട് ഉടമയുടെ കൊലപാതകം നടത്തിയത്. തുടര്‍ന്ന് റിസോര്‍ട്ട് ഉടമയെയും സഹായിയെയും കൊക്കയിലേക്ക് തള്ളുകയായിരുന്നു. എന്നാല്‍ സഹായിയായ ഡ്രൈവര്‍ മരിച്ചിരുന്നില്ല. ചികിത്സയിലായിരുന്ന അദ്ദേഹം ബോധം വീണ്ടെടുക്കുന്നു. തുടര്‍ന്ന്, അദ്ദേഹം നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ അന്വേഷണം മുന്നോട്ട് പോയത്. കേസില്‍ നേരത്തെ 11 പ്രതികളില്‍ പിടിയിലായിരുന്നു. ഏഴുപേരെ ശിക്ഷിക്കുകയും ചെയ്തു.