വന്യമൃഗാക്രമണത്താല്‍ സംഭവിച്ച മരണത്തെ മെഡിക്കല്‍ റിപ്പോര്‍ട്ടു കൊണ്ട് ഹൃദയാഘാതമാക്കുന്നത് അപഹസനീയം:ബിഷപ്പ് ജോസ് പൊരുന്നേടം

0

വന്യ മൃഗാക്രമണത്തില്‍ സംഭവിച്ച മരണത്തിന്റെ കാരണം ഹൃദയാഘാതമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടു കൊണ്ട് സ്വഭാവിക മരണം എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് അപഹസനീയം എന്ന് മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം പ്രതികരിച്ചു.വയനാടിന്റെ ഒട്ടുമിക്കവാറും പ്രദേശങ്ങള്‍ വന്യമൃഗാക്രമണ ഭീഷണിയിലാണ്. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നു. മുന്‍പ് വനപ്രദേശത്തും സമീപ പ്രദേശങ്ങളിലും മാത്രമായിരുന്നു ഇതനുഭവപ്പെട്ടിരുന്നതെങ്കില്‍ ഇന്നത് വനവുമായി അടുത്ത ബന്ധമില്ലാത്തതും വനാതിര്‍ത്തിയില്‍ നിന്നുകിലോമീറ്ററുകള്‍ ദൂരെയുള്ളതുമായ ജനവാസകേന്ദ്രങ്ങളിലും,നഗര പ്രദേശങ്ങളിലും വരെ ജനങ്ങളുടെ ജീവനു നിരന്തരഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം.

വന്യമൃഗാക്രമണങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനും ,അക്രമണമേറ്റ മനുഷ്യന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങളൊരുക്കുന്നതിലും ഭരണകൂടങ്ങള്‍ ദയനീയമായി പരാജയപ്പെടുന്നു. ഇതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം പുതുശ്ശേരിയില്‍ കടുവയുടെ അക്രമണത്തില്‍ സാലു മരണമടഞ്ഞ സാഹചര്യം. വനത്തില്‍ നിന്ന് ഏറെ അകലെയായിരിക്കുന്ന സ്വന്തം കൃഷിയിടത്തില്‍ വച്ച് കടുവ കടിച്ചിട്ടും അദ്ദേഹത്തിന് ജീവനുണ്ടായിരുന്നു. എന്നാല്‍ ആ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച സാലുവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ ആധുനിക ചികിത്സയോ, പ്രധാനപ്പെട്ട സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനമോ, നിശ്ചിതസമയത്തിനുള്ളില്‍ കഇഡ ആംബുലന്‍സോ ലഭ്യമായിട്ടില്ല എന്ന പൊതുജനങ്ങളുടേയും ബന്ധുക്കളുടേയും ആരോപണത്തിന് ഉത്തരം പറയാനുള്ള ഉത്തരവാദിത്വം ഭരണകൂടത്തിനുണ്ട്. അതിനൊന്നും ശ്രമിക്കാതെ, വന്യമൃഗത്തിന്റെ അക്രമണത്തില്‍ ശരീരത്തിലെ രക്തം മുഴുവന്‍ നഷ്ടപ്പെട്ട് മരിച്ച മനുഷ്യന് ഹാര്‍ട്ട് അറ്റാക്ക് വന്നാണ് മരിച്ചതെന്ന വനം വകുപ്പിന്റെ ആദ്യം മുതലേയുള്ള വ്യാജ പ്രചരണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സ്ഥീരികരണം കൊടുക്കുന്നത് ജനപക്ഷത്തു നില്‌ക്കേണ്ട ജനപ്രതിനിധികളും മന്ത്രിമാരും സാലുവിനോടും കുടുംബത്തോടും ചെയ്യുന്ന ക്രൂരതയാണ് . ഈ റിപ്പോര്‍ട്ട് ചികിത്സാ രംഗത്തെ സംവിധാനങ്ങളുടെ അപര്യാപ്തത മറയ്ക്കാനും ,വര്‍ദ്ധിച്ചു വരുന്ന വന്യമൃഗാക്രമണങ്ങളേക്കുറിച്ചുള്ള ചര്‍ച്ചകളുടെ ഗതി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായേ കാണാന്‍ കഴിയു. ഇത് ശരിയായ സമീപനമല്ല. അതിനാല്‍ തന്നെ വയനാട്ടിലെ പൊതു സമൂഹം ഈ റിപ്പോര്‍ട്ടിന് തീര്‍ത്തും വിശ്വാസ്യത കൊടുക്കുന്ന് തോന്നുന്നില്ല. മാനന്തവാടി രൂപതാധ്യക്ഷന്‍ എന്ന നില്ക്കും ഈ രാജ്യത്തു ജീവിക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്കും താഴെ പറയുന്ന കാര്യങ്ങള്‍ അടിയന്തിരമായി സര്‍ക്കാര്‍ അടിയന്തിരമായി നടപ്പിലാക്കണം.

1. നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് സ്വീകാര്യമല്ലാത്തതിനാല്‍ സാലുവിന് വന്യമൃഗാക്രമണം ഏല്‍ക്കാനിടയായതും അദ്ദേഹത്തിന് ആവശ്യമായ ആധുനിക ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാകാതിരുന്നതിനേ പറ്റിയും അന്വേഷിക്കുന്നതിന് ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷനെ നിയമിക്കണം

2. സാലുവിന്റെ കുടുംബത്തിനു നല്‍കിയിട്ടുള്ള എല്ലാ വാഗ്ദാനങ്ങളും സമയ ബന്ധിതമായി നടപ്പിലാക്കണം.

3. മെഡിക്കല്‍ കോളേജ് എന്ന പേരുകൊണ്ട് മാത്രം വയനാട്ടുകാരെ തൃപ്തിപ്പെടുത്താതെ എല്ലാ അവശ്യ ഡിപ്പാര്‍ട്ടുമെന്റുകളും, അവക്ക് ആവശ്യമായ ഡോക്ടര്‍മാരുടെ സേവനവും, ആധുനീക ചികിത്സ രീതികളും താമസംവിന മെഡിക്കല്‍ കോളേജില്‍ ആരംഭിക്കണമെന്നും

Leave A Reply

Your email address will not be published.

error: Content is protected !!