18വര്‍ഷം പിന്നിട്ടിട്ടും കിടത്തി ചികിത്സ കിനാവുമാത്രം

0

കെട്ടിട സൗകര്യം ഉണ്ടായിട്ടും ആടിക്കൊല്ലിയിലെ സര്‍ക്കാര്‍ ആയുര്‍വ്വേദ ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കാന്‍ അധികൃതര്‍ തയ്യാറാകാത്തത് രോഗികളെ വലയ്ക്കുന്നു. പുല്‍പ്പള്ളി പഞ്ചായത്തിലെ ആടിക്കൊല്ലിയില്‍ 1996 ല്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനം ഇപ്പോഴും ഡിസ്‌പെന്‍സറിയായി തുടരുകയാണ്. ഐ.പി.വാര്‍ഡ് തുടങ്ങുന്നതിനായി മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഉത്സാഹിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.’ ആയുര്‍വ്വേദ ചികിത്സക്ക് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടും അതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ തയ്യാറാകാത്തതാണ് കിടത്തി ചികിത്സ ആരംഭിക്കാത്തതിന് കാരണമെന്ന് ജനങ്ങളുടെ പരാതി. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ രോഗികള്‍ക്ക് കിടത്തി ചികിത്സ ലഭിക്കാന്‍ ബത്തേരിയിലോ ‘മാനന്തവാടിയിലോ പോകേണ്ട അവസ്ഥയാണ് ഇതുമൂലം പ്രായമായ രോഗികളാണ് ഏറെ ദുരിതം അനുഭവിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!