കമ്പളക്കാടിന്റെ പ്രിയ ഡോക്ടര്‍ വിട വാങ്ങി

0

കാല്‍നൂറ്റാണ്ടോളം കമ്പളക്കാടിന്റെ മണ്ണില്‍ രോഗി പരിചരണ രംഗത്ത് സജീവമായിരുന്ന ജനകീയനും,മിന്‍ഷാ ക്ലിനിക്കിലെ ഡോക്ടറുമായ വി. ഷംസുദ്ധീന്‍ (55)വിടവാങ്ങി.ബാത്ത്‌റൂമില്‍ കാല്‍ തെന്നിവീണ് തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിലേക്ക് നയിച്ചത്.കോഴിക്കോട് പതിമംഗലത്തെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് വ്യവസായി വഴിപോക്കില്‍ ഹുസൈന്‍ കുട്ടി ഹാജിയുടെ മൂത്ത മകനായ ഷംസുദ്ധീന്‍ 1994 ലാണ് കമ്പളക്കാടിലെത്തിയത്.

 

ഒരു ഡോക്ടര്‍ എങ്ങനെ ആയിരിക്കണമെന്നതിന് ഉദാഹരണമായിരുന്നു കമ്പളക്കാട്ടുകാരുടെ പ്രിയ ഡോക്ടറായിരുന്ന ഷംസുദ്ദീന്‍.രോഗിയോടുള്ള സംസാര ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ വ്യത്യസ്തനാക്കിയിരുന്നത്.പാവപ്പെട്ട രോഗികള്‍ക്ക് അദ്ദേഹം സൗജന്യമായി മരുന്ന് നല്‍കിയിരുന്നു.ബത്തേരിയിലെ പരേതനായ പ്രശസ്ത  ഡോക്ടര്‍ അബ്ദുല്ലയുടെ മരുമകനാണ്. ഭാര്യ: നസ്‌റീന ബത്തേരി. മക്കള്‍:  മിന്‍ഷാ ഫാത്തിമ, ആമിന സിമ്‌റി (എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി), ആയിഷ നിഹ (ബി. ഡി.എസ് വിദ്യാര്‍ത്ഥിനി), റയാ തന്‍സ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി). ജാമാതാക്കള്‍ ഡോ.മുഹമ്മദ് റിഷാദ് (വിംസ് കോട്ടക്കല്‍), അഷ്മില്‍. ഖബറടക്കം സ്വദേശമായ കുന്നമംഗലത്തിനടുത്ത ചൂലാം വയല്‍ ജുമാ മസ്ജിദില്‍ ഇന്ന് രാത്രി 7 മണിക്ക് നടക്കും.

Leave A Reply

Your email address will not be published.

error: Content is protected !!