കൗതുകം വിടര്‍ത്തി കമണ്ഡലു മരം കായ്ച്ചു

0

വാകേരിയില്‍ കമണ്ഡലു മരം കായ്ച്ചത് അപൂര്‍വ്വ കാഴ്ച്ചയായി.പുരാധന കാലത്ത് മഹര്‍ഷിമാര്‍ വെള്ളം
ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന കായയാണ് കമണ്ഡുലു.വാകേരി താഴത്തങ്ങാടി പുത്തന്‍വീട്ടില്‍ മുഹമ്മദിന്റെ വീട്ടുവളപ്പിലാണ് കമണ്ഡലു മരം കായ്ച്ച് കിടക്കുന്നത്.ഫുട്‌ബോളിന്റെ വലുപ്പം വരുന്ന കായകള്‍ക്ക് ഏകദേശം 5 മുതല്‍ 10 കിലോവരെ തൂക്കം വരും

പൊതുവേ ഉഷ്ണ്ണമേഖല പ്രദേശങ്ങളില്‍ കണ്ടുവരുന്ന കമണ്ഡലു മരത്തിന്റെ കമ്പ് അഞ്ച് വര്‍ഷം മുന്‍പാണ് മുഹമ്മദ് അടിവാരത്ത് ബന്ധു വീട്ടില്‍ നിന്നും കൊണ്ടുവന്ന് നട്ടത്.മൂന്ന് വര്‍ഷം മുന്‍മ്പ് മരത്തില്‍ കായ്കള്‍ ഉണ്ടാവാന്‍ തുടങ്ങിയെങ്കിലും വീട്ടുകാര്‍ വലിയ പ്രാധാന്യം നല്കിയിരുന്നില്ല . ഇത്തവണ മരത്തില്‍ 5 കായ്കളാണ് ഉള്ളത് ഫുട്‌ബോളിന്റെ വലുപ്പം വരുന്ന കായകള്‍ക്ക് ഏകദേശം 5 മുതല്‍ 10 കിലോവരെ തൂക്കം വരുമെന്ന് മുഹമ്മദ് പറഞ്ഞു . പുരാതന കാലത്ത് മഹര്‍ഷിമാരുടെ കൈകളില്‍ ഉണ്ടാവുന്ന കമണ്ഡലു ഈ കായ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരുന്നത്.കായ മൂത്ത് പാകമാവുന്നതോടെ ഉള്‍ കാമ്പ് കളഞ്ഞ് മുകള്‍ ഭാഗം തുളച്ച് വള്ളികോര്‍ത്താണ് കമണ്ഡലു നിര്‍മ്മിക്കുന്നത്.കട്ടിയുള്ള തോട് നിലത്ത് വീണാലും പൊട്ടില്ല. കമണ്ഡലു കായയുടെ ഉള്ളിലുള്ള വെള്ളത്തിന് ഔഷധ ഗുണവും ഉണ്ടന്ന് പറയപ്പെടുന്നു . ഇംഗ്ലീഷില്‍ കാലബാഷ് എന്ന് അറിയപെടുന്ന ഈ മരം അപൂര്‍വ്വമായിട്ടേ കണ്ട് വരുന്നുള്ളു.മുഹമ്മദിന്റെ വീട്ടുമുറ്റത്ത് കായ്ച്ച് കിടക്കുന്ന കമണ്ഡലു മരം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത് .

 

Leave A Reply

Your email address will not be published.

error: Content is protected !!