മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗ വിദഗ്ധന്റെ സേവനം ഇനി മുതല്‍ ലഭ്യമാവും

0

വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹൃദ്രോഗ വിദഗ്ധനെ നിയമിക്കാന്‍ തീരുമാനം. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ നിന്നുള്ള രണ്ട് സീനിയര്‍ റെസിഡന്റുമാരുടെ സേവനമാണ് ആദ്യഘട്ടത്തിലുണ്ടാവുക. എല്ലാ ആഴ്ചയിലും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഹൃദ്രോഗ വിദഗ്ധരുടെ സേവനമുണ്ടാകും. രോഗികള്‍ക്ക് ഹൃദ്രോഗ വിഭാഗം ഡോക്ടര്‍മാരെ നേരില്‍ക്കാണാനാവില്ല. മറ്റു ഡോക്ടര്‍മാരെ കണ്ട ശേഷം ആവശ്യമെന്ന് തോന്നിയാല്‍ അവര്‍ ഹൃദ്രോഗ വിഗദഗ്ധനെ കാണാന്‍ ആവശ്യപ്പെടും. ഇങ്ങനെയുള്ള റഫറല്‍ ലെറ്ററുമായി എത്തിയാല്‍ മാത്രമേ കാര്‍ഡിയോളജി ഒ.പി ടിക്കറ്റ് ലഭിക്കൂ.

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗ വിദഗ്ധനില്ലാത്തത് ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി വയനാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്ന എല്ലാവരെയും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്നതായിരുന്നു പതിവു രീതി. മാനന്തവാടിയില്‍ നിന്ന് മൂന്നു മണിക്കൂറിലധികം സഞ്ചരിച്ചാലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തുക. ചുരത്തില്‍ ഗതാഗത തടസ്സമുണ്ടായാല്‍ മെഡിക്കല്‍ കോളേജിലെത്തുന്നത് പിന്നെയും നീളും. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടുന്നത്. അഞ്ചുവര്‍ഷം മുമ്പ് വയനാടിന് അനുവദിച്ച കാത്ത്ലാബ് യാഥാര്‍ഥ്യമാവാത്തതും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഹൃദ്രോഗ വിദഗ്ധനില്ലാത്തതിനാല്‍ ജനം അനുഭവിക്കുന്ന പ്രയാസങ്ങളും വ്യാപക പരാതികള്‍ക്കിടയാക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!