ശ്രീകാന്ത് പട്ടയനെയും സില്‍വിയെയും  തിരിച്ചെടുത്തു

0

മാനന്തവാടിയില്‍ കോണ്‍ഗ്രസ്സില്‍ നിന്നും പുറത്താക്കിയ അഡ്വ: ശ്രീകാന്ത് പട്ടയനെയും സില്‍വി തോമസിനെയും കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തു.ഇരുവരെയും ഡിസിസി സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു.അതെ സമയം എ.എം.നിഷാന്തിനെ ബ്ലോക്ക് പ്രസിഡന്റാക്കിയ തീരുമാനം ഇപ്പോഴും നടപ്പാക്കിയിട്ടുമില്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രിയായ പി.കെ.ജയലക്ഷ്മിയെ പരാജയപ്പെടുത്തിയതിന്റെ പേരിലായിരുന്നു അഡ്വ: ശ്രീകാന്ത് പട്ടയനെതിരെ നടപടിയുണ്ടായത്.കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുന്‍ കോണ്‍ഗ്രസ്സ് നേതാവായ പി.വി. ജോണിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സില്‍വി തോമസിനെതിരെ നടപടിയുണ്ടായത്.വീണ്ടുമൊരു നിയമസഭ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരാനിരിക്കെയാണ് ഇരുവരെയും ഡിസിസി സെക്രട്ടറിമാരാക്കി പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തതായി കെ.പി.സി.സി.പ്രസിഡന്റിന്റെ കത്ത് വയനാട് ഡിസിസിക്ക് ലഭിച്ചത്.അതെ സമയം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റായി എ.എം.നിഷാന്തിനെ 56 ദിവസം മുന്‍പ് നിയമിച്ചെങ്കിലും തീരുമാനം ഇതുവരെ നടപ്പിലാക്കിയിട്ടുമില്ല.ഇത് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ചൂടെറിയ ചര്‍ച്ചകളും കോണ്‍ഗ്രസ്സിനകത്ത് നടക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!
00:10