ഡോക്ടര്‍മാര്‍ ലീവെടുത്ത് പോകുന്നതിനെ വിമര്‍ശിച്ച് മന്ത്രി

0

ബത്തേരി താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി രേഖപ്പെടുത്തി ആരോഗ്യവകുപ്പ് മന്ത്രി. ട്രാന്‍ഫറിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ആശുപത്രിയിലെത്തി ജോയിന്‍ ചെയ്ത് ലീവെടുത്ത് പോകുന്നതിനെതിരെയും രൂക്ഷവിമര്‍ശനം. ആശുപത്രിയില്‍ പുതിയ തസ്തിക സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് ധനവകുപ്പുമായി ചര്‍ച്ചചെയ്തുവരുകയാണെന്നും മന്ത്രി. ആശുപത്രി സന്ദര്‍ശനത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.

താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തിയതിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ചത്. എല്ലാസൗകര്യങ്ങളും രണ്ട് ഡോക്ടര്‍മാരുണ്ടായിട്ടും പ്രവര്‍ത്തനം തൃപ്തികരമല്ല. രണ്ട് ഗൈനക്ക് ഡോക്ടര്‍മാരുണ്ടായിട്ടും മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിച്ച് എത്താന്‍ ആശുപത്രിക്കായിട്ടില്ല. ഇതു ഗുരതരമായകാര്യമാണ്. ആശുപത്രിയിലെത്തുന്ന രോഗികളെ കൂടുതലായി റഫര്‍ചെയ്യുന്നതായി മനസിലാക്കിയിട്ടുണ്ട്.അത് പാടില്ല. ഭൗതിക സൗകര്യങ്ങള്‍ സര്‍ക്കാര്‍ മെച്ചപ്പെടുത്തുമ്പോള്‍ അതിന്റെ സേവനം ഇവിടെവരുന്ന രോഗികള്‍ക്ക്ുകൂടി ലഭ്യമാകണം. റഫര്‍ചെയ്യാനായിരുന്നുവെങ്കില്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ട കാര്യമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത് ഇവിടെതന്നെ സേവനങ്ങല്‍ നല്‍കാനാണ്. അത് ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കണം. അതിനായി ധനവകുപ്പുമായി ചര്‍ച്ചചെയ്തുവരുകയാണ്. ബത്തേരിയിലെ ആശുപത്രിയിലെ സൗകര്യങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ജനറല്‍ ട്രാന്‍സഫറിന്റെ ഭാഗമായി ആശുപത്രിയിലെത്തി ജോയിന്റെ ചെയ്ത് ലീവെടുത്ത് പോകുന്നത് ശരിയല്ല. അണ്‍ഓതറൈസ്ഡ് ആബ്സന്റായി കണക്കാക്കണം. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന് സൂപ്രണ്ടിനോട് പറഞ്ഞിട്ടുണ്ട്. വയനാടുപോലുളള സ്ഥലങ്ങളില്‍ #ഡോക്ടര്‍മാരുടെ സ്ഥലംമാറ്റമെന്നതിന് ഇളവ് അനുവദിച്ചുകൂടെ എന്ന ചോദ്യത്തിന് ചെയ്യാനുള്ള കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്നും സര്‍വീസ് എന്നത് പ്രധാനപ്പെട്ടതാണെന്നും അത് നല്‍കാന്‍ ഇരിക്കുന്നവര്‍ അത് ജനങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാകണമെന്നും ആശുപത്രിയില്‍ പേവാര്‍ഡ് സൗകര്യമുണ്ടാകുന്നത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!
18:05