ആന പ്രതിരോധ മതിലിലും അഴിമതി

0

ബത്തേരി: കാട്ടാന പ്രതിരോധത്തിന് ലക്ഷങ്ങള്‍ ചിലവഴിച്ച് തോട്ടാമൂല ആനഞ്ചിറ വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച കല്‍മതില്‍ തകര്‍ന്നു. മൂന്നു വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കല്‍മതില്‍ ആറ്മാസം പിന്നിട്ടപ്പോഴേക്കും തകര്‍ന്നു. ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കാതെ കല്‍മതില്‍ നിര്‍മ്മിച്ചതാണ് മതില്‍ തകരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.

കാട്ടാനശല്യം രൂക്ഷമായി മുത്തങ്ങ റെയിഞ്ചിലെ ആനാഞ്ചിറ വനാതിര്‍ത്തിയിലാണ് മൂന്നു വര്‍ഷം മുമ്പ് കല്‍മതില്‍ വനംവകുപ്പ് നിര്‍മ്മിച്ചത്. ആന കൃഷിയിടത്തിലിറങ്ങുന്ന വഴിയില്‍ 200 മീറ്റര്‍ ദൂരത്തിലാണ് കല്‍മിതല്‍ നിര്‍മ്മിച്ചത്. ഇതിനായി ലക്ഷങ്ങളാണ് വകുപ്പ് ചിലവഴിച്ചത്.എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ആറ്മാസം പിന്നിട്ടപ്പോഴേക്കും മതിലിന്റെ മൂന്ന് ഭാഗങ്ങള്‍ തകര്‍ന്നു.പിന്നീട് ഇത് പുതുക്കി പണിതതുമില്ല. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് കല്‍ മിതല്‍ തകരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിര്‍മ്മാണത്തിന്നാവശ്യമായ സാധനസാമഗ്രികള്‍ ഉപയോഗിക്കാതെയാണ് ഏറ്റെടുത്തവര്‍ മതില്‍ നിര്‍മ്മിച്ചതെന്നാണ് ആരോപണം. ജില്ലയില്‍ പലയിടങ്ങളിലും ആനപ്രതിരോധത്തിനായി നിര്‍മ്മിച്ച കല്‍മതിലുകളുടെ അവസ്ഥയും ഇതുതന്നെയാണ്. ഇതുവഴിയാണ് ആനകള്‍ ഇപ്പോള്‍ കൃഷിയിടങ്ങളിലേക്ക് എത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
22:16