ശേീയപാത 766ലെ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട സഹനസമരത്തിന് പിന്നാലെ നിയമപോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സമരസമിതി. പതിനെട്ടിന് സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ യാത്രാപ്രശ്നവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന്റെ യാഥാര്‍ത്ഥവശം കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കത്തിലാണ് സമരസമിതി.
രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച പന്ത്രണ്ടുനാള്‍ നീണ്ടുനിന്ന സഹനസമരത്തിന് പിന്നാലെ നിയമ പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് സമരസമതി. ഈ മാസം പതിനെട്ടിനാണ് സുപ്രീംകോടതി ഈ കേസ് വീണ്ടും പരിഗണിക്കുന്നത്. അന്ന് കേന്ദ്ര സര്‍ക്കാറിനെകൊണ്ട് കേരളത്തിന് അനുകൂലമായ സത്യവാങ് മൂലം നല്‍കാന്‍ സമ്മര്‍ദ്ധം ശക്തമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനാവശ്യമായ രേഖകളും തെളിവുകളും തയ്യാറാക്കി വരുകയാണ്. വയനാട് എം പി രാഹുല്‍ഗാന്ധിയും കേസില്‍ കേരളത്തിന്നായി വാദിക്കാന്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ കബില്‍സിബലിനെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാറും ശക്തമായി ഇടപെടലുകളാണ് നടത്തിവരുന്നത്. ദേശീയപാത 766ന് ബദലെന്ന നിര്‍ദ്ദേശം എല്ലാവരും തള്ളിയ സാഹചര്യത്തില്‍ നിലവിലെ പാത തുറക്കുക എന്ന ഒറ്റലക്ഷ്യമാണ് സമരസമതിക്കും സര്‍്ക്കാറിനുമുള്ളത്. ഈ ലക്ഷ്യത്തിന്നായി ഏതറ്റംവരെയും പോകനാനും സമരസമതി സജ്ജമാണ്.