കടുവയെ കണ്ടെത്തി

0

മുള്ളന്‍കൊല്ലി കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തി ലിറങ്ങിയ കടുവയെ സീതാമൗണ്ട് പാറക്കവലക്ക് സമീപം കൃഷിയിടത്തില്‍ കണ്ടെത്തി.ഇന്ന് രാവിലെ സി സി എഫിന്റെ നേതൃത്വത്തില്‍ കാല്‍പാടുകള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉച്ചയോടെ കടുവയെ കണ്ടെത്തിയത്.ഡ്രോണ്‍ ഉപയോഗിച്ച് കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് കടുവയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

പ്രദേശത്തെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് വനംവകുപ്പും, പൊലീസും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സി സി എഫ് വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള നൂറംഗ വനപാലകസംഘം ഏഴ് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. കടുവയെ പിടികൂടുന്നതിനായി വനംവകുപ്പിലെ വിദഗ്ധസംഘവും തിരച്ചിലിന് എത്തിയിരുന്നു. വെറ്ററിനറി സര്‍ജന്മാരും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. നിര്‍ദേശം ലഭിച്ചാല്‍ മയക്കുവെടിവെച്ച് പിടികൂടാനാണ് നീക്കം. കഴിഞ്ഞ ദിവസം പ്രദേശത്തെ രണ്ട് വീടുകളിലെ തൊഴുത്തിന് സമീപത്തായി കടുവയുടെ കാല്‍പാടുകള്‍ കണ്ടിരുന്നു.

കടുവയെ കണ്ടെത്തിയ സ്ഥലത്തിന് ചുറ്റുമായി വനപാലകസംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഒരാഴ്ചയായി കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കടുവയുടെ സാന്നിധ്യമുണ്ടായിരുന്നത്. കടുവയെ പിടികൂടുന്ന തിനായി വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരുന്നു. കൂടുകളില്‍ കടുവ കുടുങ്ങാത്തതിനെ തുടര്‍ന്നായിരുന്നു മയക്കുവെടി വെച്ച് പിടികൂടാനുള്ള തീരുമാനത്തിലെത്തിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. ജില്ലയിലെ വിവിധ റെയ്ഞ്ചുകളിലുള്ള വനപാലകര്‍ തിരച്ചിലിന് എത്തിയിരുന്നു. വൈകിട്ടോടെ കടുവയെ പിടികൂടാമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Leave A Reply

Your email address will not be published.

error: Content is protected !!