രജീവിന്റെ കുടുംബത്തിന് പത്ത് ല്ക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാള്‍ക്ക് താല്‍ക്കാലി ജോലിയും നല്‍കാനും തീരുമാനം. ആദ്യഗഡുഎന്ന നിലയില്‍ ആറ് ലക്ഷം രൂപയും സംസ്‌കാര ചടങ്ങനുള്ള ചെലവിലേക്ക് ഇരുപതിനായിരം രൂപയും ഇന്ന് നല്‍കി. കൂടാതെ കുടുംബത്തിലെ ഒരംഗത്തിന് വനംവകുപ്പില്‍ താല്‍ക്കാലിക ജോലിനല്‍കും. പ്രദേശത്ത് പട്രോളിങ് ശക്തമാക്കാനും തെരുവുവിളക്കുകയും സ്ഥാപിക്കാനും സുല്‍ത്താന്‍ബത്തേരി റെസ്റ്റ് ഹൗസില്‍ ചേര്‍ന്ന് സര്‍വ്വ കക്ഷി യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രവന്‍, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ, ജില്ലാപഞ്ചായത്തംഗം അമല്‍ജോയി, പഞ്ചായത്തംഗം അനില്‍, തഹസില്‍ദാര്‍, ഡി.വൈ.എസ്.പി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, എ.സി.എഫ്, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.