കല്‍പ്പറ്റ: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്റെ ആത്മഹത്യ ചെയ്ത സംഭവം. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് വിജയന്റെ മരുമകള്‍ പത്മജ.  കോണ്‍ഗ്രസ് 
 പ്രസ്ഥാനത്തോടുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രണ്ടരക്കോടി രൂപയുടെ ബാധ്യത കുടുംബത്തിനുണ്ടെന്നും ഇത് വീട്ടാമെന്ന് പറഞ്ഞ് പാര്‍ട്ടി നേതൃത്വം വീണ്ടും വഞ്ചിച്ചുവെന്നും പത്മജ ആരോപിച്ചു. ജോസ് നല്ലേടത്തിന്റെ ആത്മഹത്യചെയ്ത സംഭവത്തില്‍  സത്യസന്ധര്‍ ബലിയാടാകുയും കള്ളന്മാര്‍ വെള്ളയും വെള്ളയും ഇട്ട് നടക്കുന്നുവെന്നും അവര്‍ ആരോപിച്ചു.  ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു.