ഇനി ഉപദേശമില്ല; പ്ലാസ്റ്റിക് നിരോധനം നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍

0

പ്ലാസ്റ്റിക് നിരോധന നടപടികള്‍ കടുപ്പിച്ച് സര്‍ക്കാര്‍. ഒറ്റത്തവണ ഉപയോഗി ക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കെ തിരെയാണ് ഈ ഘട്ട ത്തില്‍ നടപടി എടുക്കുന്നത്. ഉപഭോക്താക്കളില്‍ നിന്ന് തത്കാലം പിഴ ഈടാ ക്കില്ല.വെള്ളിയാഴ്ച മുതലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ കര്‍ശനമാക്കി യത്. നിരോധനം ലംഘിച്ച് ഉത്പാദിപ്പിക്കുന്നവര്‍ക്ക് ആദ്യം 10,000 രൂപയാണ് പിഴയടക്കേണ്ടി വരിക. രണ്ടാമത് ലംഘിച്ചാല്‍ 25,000 രൂപയും മൂന്നാമത് 50,00 0 രൂപയും ലൈസന്‍സ് റദ്ദാക്കലുമാണ് ശിക്ഷ.

രണ്ട് വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച് പ്ലാസ്റ്റിക് നിരോധിത നടപടികളാണ് സര്‍ക്കാ ര്‍ ഇപ്പോള്‍ ഊര്‍ജിതമാക്കുന്നത്. നിരോധനം നടപ്പിലാക്കുന്നതില്‍ തദ്ദേശ സ്ഥാപ നങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ സമിതിയുണ്ടാക്കുന്നതും സര്‍ക്കാര്‍ പ രിഗണിക്കുന്നു. എന്നാല്‍ നിരോധിത നടപടികള്‍ സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ നിലപാട്.എന്നാല്‍ രണ്ട് വര്‍ഷം മുന്‍പുള്ള ഉത്തരവ് നിലവിലുള്ളതിനാല്‍ പുതിയ അറിയിപ്പിന്റെ ആ വശ്യമില്ലെന്നാണ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ഉത്പന്നങ്ങള്‍ കൂടാതെ സംസ്ഥാന പരിസ്ഥിതി വകുപ്പ് 2020 ജനുവരി, ഫെബ്രുവരി, മെയ് മാസങ്ങളില്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമുള്ള ഉത്പന്നങ്ങളും നിരോധിത പരിധിയിലുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!