4 പേരെ കൊന്നു തിന്നു; നാടിനെ വിറപ്പിച്ച നരഭോജി കടുവ ഒടുവില്‍ അഴിക്കുള്ളില്‍

0

തമിഴ്‌നാട്: നീലഗിരിയില്‍ 4 പേരുടെ ജീവനെടുത്ത നരഭോജി കടുവയെ പിടികൂടി. 21 ദിവസത്തെ ശ്രമത്തിനൊടുവിലാണ് കടുവയെ പിടികൂടിയത.് ഇന്നലെ മസിനഗുഡിയില്‍ നിന്ന് മയക്കുവെടിവെച്ചങ്കിലും പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഇന്ന് വീണ്ടും മയക്കുവെടി വെച്ചാണ് കടുവയെ വലയിലാക്കിയത്.

നേരത്തെ നരഭോജി കടുവയെ മുതുമല വന്യജീവി സങ്കേതത്തിനകത്ത് കണ്ടെത്തിയിരുന്നു. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന കടുവ തെരച്ചില്‍ സംഘത്തെ കണ്ടയുടന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. രണ്ടാഴ്ചത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി വെക്കാനായത്.

ഒരു വര്‍ഷത്തിനിടെ നാലുപേരെയൊണ് കടുവ കൊലപ്പെടുത്തിയത്. കഴിഞ്ഞ 15 ദിവസമായി 160 പേരടങ്ങുന്ന സംഘമാണ് കടുവയെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വനത്തിനകത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനൊടുവിലാണ് കടുവയെ വെടിവയ്ക്കാന്‍ സാധിച്ചത്.

കടുവയെ വെടിവെച്ചു കൊല്ലാന്‍ വനംവകുപ്പ് ഉത്തരവിട്ടിരുന്നെങ്കിലും മദ്രാസ് ഹൈക്കോടതി ജീവനോടെ പിടികൂടാണമെന്നാണ് അറിയിച്ചിരുന്നത്. കടുവയെ വെടിവച്ചു കൊല്ലണ്ട എന്നായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. പുലിയെ വേട്ടയാടി കൊല്ലാനായി തമിഴ്നാട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഇറക്കിയ ഉത്തരവിന്മേല്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിവിധി.

Leave A Reply

Your email address will not be published.

error: Content is protected !!