വാക്‌സിനെടുത്തത് 4.27 ലക്ഷം പേര്‍

0

60 വയസിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കുമുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിന് മികച്ച പ്രതികരണം. ഇന്നലെ 4.27 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് നല്‍കിയതെന്ന് അധികൃതര്‍ അറിയിച്ചു. കോവിന്‍ പോര്‍ട്ടലില്‍ 25 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 24.5 ലക്ഷം പൗരന്മാരും ബാക്കി ആരോഗ്യപ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളുമാണ്.

രാജ്യത്ത് ഇതുവരെ 1,47,28,569 ഡോസുകളാണ് നല്‍കിയത്. ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 1,28,630 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. 45 വയസിന് മുകളിലുള്ള ഗുരുതര രോഗങ്ങളുള്ള 18,850 പേരും കോവിഡ് വാക്‌സിനെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരും ഇന്ന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് ഇതുവരെ 1,47,28,569 ഡോസുകളാണ് നല്‍കിയത്. ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരില്‍ 1,28,630 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. 45 വയസിന് മുകളിലുള്ള ഗുരുതര രോഗങ്ങളുള്ള 18,850 പേരും കോവിഡ് വാക്‌സിനെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ എന്നിവരും ഇന്ന് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു.

കേരളത്തിലും മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള കോവിഡ് വാക്‌സിന്‍ വിതരണത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. 4559 പ്രായപരിധിയിലുള്ള ഗുരുതര രോഗബാധിതര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങി. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തിയുള്ള രജിസ്‌ട്രേഷന്‍ തല്‍ക്കാലം ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുക്കാന്‍ എത്തിയ മുതിര്‍ന്ന പൗരന്മാരുടെ നീണ്ടനിരയായിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷനും തുടരുന്നുണ്ട്.

cowin.gov.in എന്ന പോര്‍ട്ടല്‍ മുഖേനയും ആരോഗ്യ സേതു ആപ് വഴിയുമാണ് മുതിര്‍ന്ന പൗരന്‍മാരും 45 കഴിഞ്ഞ മറ്റ് അസുഖങ്ങളുള്ളവരും വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആദ്യ ദിനം തന്നെ രജിസ്റ്റര്‍ ചെയ്ത ഭൂരിഭാഗം പേര്‍ക്കും വാക്‌സീനെടുക്കാന്‍ സാധിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി റജിസ്റ്റര്‍ ചെയ്യുന്നത് അല്‍പം തിരക്കുണ്ടാക്കി. ഇതൊഴിവാക്കാന്‍ പോര്‍ട്ടല്‍ വഴി റജിസ്റ്റര്‍ ചെയ്യണം.

നാല് ലക്ഷം കോവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാംഘട്ട വാക്‌സിനേഷനായി സംസ്ഥാനത്ത് എത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ മൂന്നുറിലധികം സ്വകാര്യ ആശുപത്രികളിലും കുത്തിവയ്‌പ്പെടുക്കാം. നാല് ലക്ഷം കോവിഷീല്‍ഡ് വാക്‌സിനാണ് രണ്ടാംഘട്ട വാക്‌സിനേഷനായി സംസ്ഥാനത്ത് എത്തിച്ചത്. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ മൂന്നുറിലധികം സ്വകാര്യ ആശുപത്രികളിലും കുത്തിവയ്‌പ്പെടുക്കാം.

വാക്‌സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും. 45 മുതല്‍ 59 വയസ്സ് വരെയുള്ളവരാണെങ്കില്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കിയാല്‍ വാക്‌സിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാനാകും.

Leave A Reply

Your email address will not be published.

error: Content is protected !!