മഴക്കെടുതി തുടരുന്നു 

0

കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍. മാനന്തവാടി നഗരസഭ പരിധിയിലെ ചെറ്റപ്പാലം, വരടിമൂല  എന്നിവിടങ്ങളില്‍ മണ്ണിടിച്ചില്‍, കൃഷി നാശം  ഉണ്ടായി. ചെറ്റപ്പാലം നാല് സെന്റ് കോളനിയില്‍ പല വീടുകളിലും വെള്ളം കയറി പാത്രങ്ങളടക്കം ഒലിച്ച് പോയി. കഴിഞ്ഞ ദിവസം ആരംഭിച്ച നെല്‍കൃഷി പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. ഇഞ്ചി കൃഷിയും നശിച്ചു. പ്രദേശത്തെ ഷബീറിന്റെ് വീട്ടിലെ ആട്ടിന്‍കൂട്ടിലും വെള്ളം കയറി. ചെറ്റപ്പാലത്തെ മയ്യക്കാരന്‍ ഇബ്രാഹിമിന്റെ് വീടിന്റെ് മതില്‍ ഇടിഞ്ഞ് വീണ് സമീപത്തെ വീട്ട് മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ് ബോണറ്റ് തകര്‍ന്നു. മൈത്രീ നഗര്‍ മന്താറകുന്ന് റോഡ് രണ്ടായി പിളര്‍ന്നു. അനധികൃത മണ്ണെടുപ്പ് നടത്തിയ സ്ഥലത്ത് നിന്നും വെള്ളം ഒലിച്ചിറങ്ങി ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വരടിമൂലയില്‍ റോഡ് ചളിക്കുളമായി മാറി. വരടിമുല ശ്രീജയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് നാശനഷ്ട്ടങ്ങള്‍ ഉണ്ടായി. കനത്തമഴ തുടര്‍ന്നാല്‍ പല കുടുംബങ്ങളെയും മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യമാണ്.

Leave A Reply

Your email address will not be published.

error: Content is protected !!