മൗനമായി ഒരു യാത്ര

0

ഒരു യാത്ര പോകുകയാണ്, മരണ വിവരം ഈ നമ്പറില്‍ അറിയിക്കണം വീട്ടിലെ അലമാരയില്‍ വെച്ചിട്ടുള്ള പണം സുഹൃത്തിന് നല്‍കണം എന്ന കുറിപ്പെഴുതി പുഴക്കരയിലെ ബാഗില്‍ വച്ച് നാലംഗകുടുംബം നടന്നടുത്തത് പുഴയുടെ കാണാക്കയത്തിലേക്ക്. വെണ്ണിയോട് പുഴയിലേക്കാണ് നാടിനെ മുഴുവന്‍ നടുക്കിയ ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ നാലംഗ കുടുംബം എടുത്തു ചാടിയത്. നിര്‍മ്മാണ തൊഴിലാളിയായ ചുണ്ടേല്‍ ആനപ്പാറ കല്ലുരുട്ടി പറമ്പില്‍ നാരായണന്‍കുട്ടി (45), ഭാര്യ ശ്രീജ(37), മകള്‍ സൂര്യ(11), മകന്‍ സായൂജ്(9) എന്നിവരില്‍ നാരായണന്‍കുട്ടിയുടെ മൃതദേഹമാണ് ഇന്നലെത്തെ തിരച്ചലില്‍ കണ്ടെത്താന്‍ സാധിച്ചത്. മറ്റു കുടുംബാഗംങ്ങള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
ആനപ്പാറയിലെ വാടക വീട്ടില്‍ നിന്ന് ശനിയാഴ്ച വൈകീട്ടാണ് ഇവര്‍ വെണ്ണിയോട് എത്തിയത്. ഇവിടുത്തെ ഹോട്ടലില്‍ നിന്ന് ചായ കഴിച്ച് ഇറങ്ങിയ ഇവര്‍ പിന്നീട് എങ്ങോട്ടാണ് പോയതെന്ന് ആരും കണ്ടിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ 9 മണിക്ക് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ പൊതുശ്മശാനത്തില്‍ നിന്ന് വെണ്ണിയോട് പൊയില്‍ പുഴയിലേക്ക് ഇറങ്ങുന്ന പടവില്‍ ഉപേക്ഷിച്ച നിലയില്‍ ലേഡീസ് ബാഗും കുടകളും ചെരുപ്പും പടവില്‍ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തെ കാല്‍പ്പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ കമ്പളക്കാട് പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ബാഗിലെ ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തുന്നതും തിരച്ചില്‍ ആരംഭിച്ചതും.

Leave A Reply

Your email address will not be published.

error: Content is protected !!